അരൂര്‍: അരൂരിലും ചന്തിരൂരിലുമായി ഉണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തെക്ക് നിന്ന് വടക്കോട്ട് പോകുകയായിരുന്ന ഓട്ടോക്ക് പിന്നില്‍ അതേദിശയില്‍ വരുകയായിരുന്ന കാറിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ഓട്ടോ സമീപത്തേ കടകളുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് തുണുകള്‍ ഇടിച്ചു തെറിപ്പിച്ചു. ഒാട്ടോ ഉപയോഗശൂന്യമായ അവസ്ഥയിലാണ. ജാക്സണ് ട്രേയ്ഡേഴ്സ്, ്രപണവം ടെക്സ്റ്റയ്ല്‍സ് എന്നിവരുടെ കടകള്‍ക്കാണ് കേടുപാടു സംഭവിച്ചത്.
ഇരുപത്തിഅയ്യായിരം രൂപാ നഷ്ടം കണക്കാക്കുന്നു. അരൂര്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍ ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് മൂന്നു ടിപ്പറുകള്‍ ഒന്നിനു പിറകില്‍ ഒന്നായി കൂട്ടിയിടിച്ചു.
ഒരു ടിപ്പറിന്റെ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശൂശ്രൂഷ നല്കി വീട്ടയച്ചു. ചേര്‍ത്തലയില്‍നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്നു ടിപ്പറുകള്‍. ടിപ്പറിന് കുറുകെ ചാടിയ ആളെ രക്ഷിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത് അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ 11 മണിക്കാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: