ന്യൂദല്‍ഹി: സ്പീക്കറായി അധികാരമേറ്റ് 35 മാസത്തിനുള്ളില്‍ 29തവണ മീരാകുമാര്‍ വിദേശ യാത്ര നടത്തിയതായി റിപ്പോര്‍ട്ട്. അതായത് ഓരോ 37 ദിവസത്തിനുള്ളിലും ഒരു വിദേശയാത്ര. വിദേശയാത്രകള്‍ക്കായി ഇതുവരെ പത്തുകോടി രൂപ ചെലവുവന്നതായും വിവരാവകാശ നിയമപ്രകാരം സുഭാഷ് അഗ്രവാള്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു.
സ്വിറ്റ്സര്‍ലന്റാണ് സ്പീക്കര്‍ ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശിച്ച വിദേശരാജ്യം. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണിത്. നാല് തവണയാണ് ഇവിടം സന്ദര്‍ശിച്ചത്. അമേരിക്ക, പനാമ, തായ്ലന്റ് എന്നിവിടങ്ങളില്‍ ഓരോ തവണയും മീരാകുമാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോ സിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യുകെ, ശ്രീലങ്ക, സ്വാസിലാന്റ്, കെനിയ, തായ്ലന്റ്, താന്‍സാനിയ എന്നീ രാഷ്ട്രങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം അഞ്ചുതവണ യുഎസിലും ശ്രീലങ്കയിലും ഇസ്ലേ ഓഫ് മാന്‍, സ്വാസിലാന്റ് എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. സ്പീക്കറുടെ സന്ദര്‍ശനങ്ങളുടെ മുഴുവന്‍ ചെലവ് 9.89 കോടി രൂപയാണെന്ന് അഗ്രവാളിന് നല്കിയ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: