തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ മാധ്യമങ്ങളില്‍ കൂടിയുള്ള ജനാഭിപ്രായ ശേഖരണം പൂര്‍ത്തീകരിച്ചു. മൊത്തം 1,12,503 വോട്ടുകളാണ് ബാലറ്റുകള്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, നവമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ പോളിങ് വഴി ലഭിച്ചത്. 21,394 വോട്ടു നേടി നഗരഹൃദയഭാഗം ഒന്നാംസ്ഥാനവും 18,051 വോട്ടുകള്‍ നേടി കഴക്കൂട്ടം-കോവളം, ചരിത്രപ്രധാന ജലപാത മേഖല രണ്ടാംസ്ഥാനവും 17,768 വോട്ടുകള്‍ നേടി മെഡിക്കല്‍ കോളേജ്-ജനറല്‍ ആശുപത്രി മേഖല മൂന്നാംസ്ഥാനവും നേടി.
ബാലറ്റുകളില്‍ കൂടി 43,312 വോട്ടുകളും, വോട്ടിംഗ് യന്ത്രത്തില്‍ കൂടി 54,462 വോട്ടുകളും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ മുഖേന 11,318 വോട്ടുകളും എസ്എംഎസ്, വാട്സ്ആപ് വഴി ക്രമേണ 1,325, 2,086 ലഭിച്ചിട്ടുണ്ട്. ആദ്യ മൂന്നുസ്ഥാനങ്ങള്‍ക്ക് പുറമെ 16,406 വോട്ടുകള്‍ നേടി കഴക്കൂട്ടംമേഖല നാലാംസ്ഥാനവും 15,156 വോട്ടുകള്‍ നേടി വിഴിഞ്ഞംമേഖല അഞ്ചാംസ്ഥാനവും 13,772 വോട്ടുകള്‍ നേടി പ്രാന്തപ്രദേശ മേഖല ആറാംസ്ഥാനവും 9,956 വോട്ടുകള്‍ നേടി ആക്കുളം വേളി മേഖല ഏഴാം സ്ഥാനവും കരസ്ഥമാക്കി.
പ്രദേശ വികസനം കൂടാതെ സമസ്ത നഗര വികസനത്തിന് (പാന്‍സിറ്റി വികസനം) അനുയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അഭിപ്രായ ശേഖരണവും പോളിങ് ബൂത്തുകളിലും ഓണ്‍ലൈന്‍ ഫോമുകള്‍ വഴിയും നടത്തി. ജലലഭ്യത, മലിനജല നിര്‍വഹണം, സുരക്ഷിതത്വം, ആരോഗ്യം, പാര്‍പ്പിടം, ഖരമാലിന്യ നിര്‍മാര്‍ജനം, ഗതാഗത സംവിധാനം, തൊഴിലവസരം എന്നീ എട്ടു പ്രധാന വിഷയങ്ങളില്‍ നവ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുത്തേണ്ട വികസനങ്ങളെ കുറിച്ചായിരുന്നു ഈ അഭിപ്രായ ശേഖരണം. വരും ദിവസങ്ങളില്‍ പ്രദേശവികസന പദ്ധതിയുടെയും സമസ്ത നഗരവികസനപദ്ധതിയുടെയും പദ്ധതി രൂപീകരണപ്രക്രിയകള്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റ് കണ്‍സല്‍ട്ടന്റ് ടെക്നിക്കല്‍ കമ്മിറ്റിയുടെ സഹായത്തോടു രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: