ചെന്നൈ: വിവിധ കേസുകളിലായി മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് അഞ്ചു തവണ ജയില്‍ ശിക്ഷ ലഭിച്ചപ്പോള്‍, ശശികലയ്ക്കിത് നാലാമത്തേത്. ഒരേ കേസുകളില്‍ വിവിധ കോടതികളുടെ വിധികളുള്പ്പെടെയാണിത്. 1996ല്‍ സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ 46 കേസുകള്‍ ഇവര്‍ക്കും, ബന്ധുക്കള്‍ക്കും മന്ത്രിമാര്ക്കുമെതിരെയുണ്ടായി.
കൊടൈക്കനാലില്‍ അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന കേസില്‍ 2000 ഫെബ്രുവരി രണ്ടിന് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചു. ഈ കേസില്‍ ശശികലയില്ല. അതേവര്‍ഷം തന്നെ താന്‍സി ഭൂമി ഇടപാടില്‍ ജയയ്ക്കും ശശികലയ്ക്കും രണ്ടു കേസുകളിലായി രണ്ട്, മൂന്ന് വര്‍ഷം വീതം തടവ്. 2001 ഡിസംബറില്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയെങ്കിലും, 2003ല്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ചു.
66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2014 സെപ്തംബര്‍ 27ന് ബംഗളൂരുവിലെ പ്രത്യേക കോടതി ജയയ്ക്കും ശശികലയ്ക്കും നാലു വര്‍ഷം തടവും 130 കോടി രൂപ പിഴയും വിധിച്ചു. 21 ദിവസം ഇരുവരും ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിയില്‍ കഴിഞ്ഞു. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങിയത്. പിന്നീട് വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഈ വിധിയാണ് സുപ്രീംകോടതി ഇന്നലെ മാറ്റിയെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: