വിഴിഞ്ഞം: ജവാന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഒ. രാജഗോപാല്‍ എംഎല്‍എക്ക് നിവേദനം നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൈമാറാനായിട്ടാണ് നിവേദനം നല്‍കിയത്. സിആര്‍പിഎഫ് കോബ്രാ വിംഗിലെ സീനിയര്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ആയിരുന്ന സി.ആര്. ബിജുകുമാറാണ് വെള്ളിയാഴ്ച മരണമടഞ്ഞത്. സ്വയം വെടിവച്ച് മരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ക്ക് അറിയിപ്പ് ലഭിച്ചത്.
സംഭവം നടന്നെന്ന് പറയപ്പെടുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഇദ്ദേഹം ഭാര്യയുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് ഭാര്യ സരിത പറയുന്നു. ബിജുകുമാര്‍ വിരമിക്കാന്‍ മാസങ്ങള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ടെലിഫോണ്‍ സംഭാഷണത്തിലുടനീളം നാട്ടിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളാണ് പറഞ്ഞതെന്നും ഭാര്യ പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവില്ല. ഇതാണ് മരണത്തില്‍ സംശയം ജനിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ രാജഗോപാലിനോട് പറഞ്ഞു.
മരണത്തിലെ ദുരൂഹത നീക്കാന്‍ അടിയന്തര ഇടപെടലിനുള്ള സാഹചര്യം ഉണ്ടാക്കാമെന്ന് രാജഗോപാല്‍ വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ വൈകിട്ട് ആറുമണിയോടെ ജവാന്റെ വീട്ടില്‍ എത്തിയ എംഎല്‍എ ഭാര്യയെയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. നേതാക്കളായ കട്ടച്ചല്‍കുഴി രാധാകൃഷ്ണന്, വെങ്ങാനൂര്‍ സതീഷ്, പൂന്തുറ ശ്രീകുമാര്‍, അഡ്വ രാജ്മോഹന്‍ അഭിലാഷ്, പ്രസന്നകുമാര്‍, പ്രദീപ്, റാണാപ്രതാപ് എന്നിവരും എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: