ഒടുവില്‍ നീതി: ബി.വി ആചാര്യ
ചെന്നൈ: രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നീതിദേവത കണ്ണു തുറന്നത്. ജയലളിത, ശശികല തുടങ്ങിയവര്‍ക്ക് എതിരെ 1996 ല്‍ തുടങ്ങിയ കേസാണ്. ഒടുവില്‍ നീതി ലഭിച്ചു.
കേസില്‍ ആദ്യം പ്രോസിക്യൂട്ടറായിരുന്ന, മുന്‍ കര്‍ണ്ണാടക അഡ്വക്കേറ്റ് ജനറല്‍ ബി.വി ആചാര്യ പറഞ്ഞു. ഇത് തമിഴ്ജനതയുടെ വിജയമാണ്, അദ്ദേഹം തുടര്‍ന്നു.
തമിഴ്നാട്ടില്‍ ദീപാവലി, ശശികല കൊടും ക്രിമിനല്‍: പുഷ്പ ശശികല
ചെന്നൈ: ശശികല ക്രിമിനലാണെന്ന് എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി പുഷ്പ ശശികല.
തമിഴ്നാട്ടില്‍ ദീപാവലിയാണ് ഇപ്പോള്‍, അവര്‍ക്കെതിരായ വിധി പരാമര്‍ശിച്ച് പുഷ്പ പറഞ്ഞു.
കാലം നീതി നടപ്പാക്കും: കമല്ഹാസന്
ചെന്നൈ: പഴയൊരു പാട്ട് ട്വിറ്ററില്‍ കുറിച്ചാണ് ശശികലയ്ക്കെതിരായ വിധി കമല്ഹാസന് സ്വാഗതം ചെയ്തത്.
തെറ്റായ ആള് എല്ലാത്തിലും ജയിച്ചുകൊണ്ടിരിക്കും. എന്നാല്‍, എപ്പോഴും നടക്കില്ല. കാലം മാറും. ഇതായിരുന്നു പാട്ടിന്റെ അര്‍ത്ഥം.
ശശികല എന്ന യാഥാര്‍ത്ഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്ന് പനീര്‍ശെല്‍വത്തെ പിന്തുണച്ച് കമല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ജയയുടെ മരണത്തിനും ശശികല ഉത്തരം പറയണം: ഗൗതമി
ചെന്നൈ: ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി ട്വിറ്ററില്‍ കുറിച്ചു. അഴിമതിക്കേസിലാണ് ശശികലയെ ശിക്ഷിച്ചത്.
രണ്ടും ഒരേ വിഷയമല്ലെങ്കിലും അമ്മയ്ക്ക് (ജയലളിത) നീതി ഉറപ്പാക്കാന്‍ ഇതാവശ്യമെന്നും ഗൗതമി കുറിച്ചു
രാഷ്ട്രീയക്കാര്‍ക്കുള്ള പാഠം: സ്റ്റാലിന്
ചെന്നൈ: അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി വിധി രാഷ്ട്രീയക്കാര്‍ക്കുള്ള പാഠമാണെന്ന് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്.
വിധി ചരിത്രപരമാണ്.
രാഷ്ട്രീയക്കാര്‍ സംശുദ്ധരായിരിക്കണമെന്നാണ് വിധി നല്കുന്ന പാഠം. കഴിയുന്നത്ര വേഗം സുസ്ഥിര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവു നടപടിയെടുക്കുമെന്ന് കുരുതുന്നു. സ്റ്റാലിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: