എരുമേലി: കനത്ത വേനലിനെ തുടര്‍ന്ന് കുടിക്കാനും കുളിക്കാനും വെള്ളമില്ലാതായതോടെ മാസപൂജ ദര്‍ശനത്തിനെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ നെട്ടോട്ടമോടുന്നു.
ദേവസ്വം ബോര്‍ഡ് ശബരിമല സീസണില്‍ ക്രമീകരിച്ചതു പോലെ കൊരട്ടിയില്‍ നിന്നും വെള്ളം പമ്പ് ചെയ്യാതെ ചില ശൗചാലയം കോണ്ടാക്ടര്മാരെ സഹായിക്കുകയാണെന്നും ശബരിമല അയ്യപ്പസേവസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് ആരോപിച്ചു. ക്ഷേത്ര പരിസരത്തോ, റോഡിലോ വാട്ടര്‍ അതോറട്ടിയുടെ ഒരു ടാപ്പ് പോലുമില്ലാത്തതും തീര്‍ത്ഥാടകരുടെ ദുരിതത്തിന് കാരണമായി. എന്നാല്‍ കുടിക്കാനും കുളിക്കാനുമുള്ള സൗകര്യം ഉണ്ടായിട്ടും അതു ചെയ്യാതെ കച്ചവടക്കാരേയും ദേവസ്വം കോണ്ടാക്ടര്മാരായ ശൗചാലയം നടത്തിപ്പുകാരെ സഹായിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വെള്ളം എത്തിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് കാട്ടുന്ന അനാസ്ഥയും അവഗണനക്കുമെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്നും എസ്. മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: