കുന്നംകുളം : വിവേകാനന്ദ കോളേജിലെ എബിവിപി യൂണിറ്റ് പ്രസിഡണ്ടും രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയുമായ അശ്വിന്, ജിതിന് എന്നിവരെ കിഴൂര്‍ സെന്ററില്‍ വെച്ച് മാരകായുധങ്ങളുമായി വന്ന സിപിഎം-എസ്എഫ്ഐ ഗുണ്ടകള്‍ ആക്രമിച്ചു. കോളേജിലെ തന്നെ എസ്എഫ്ഐ നേതാവായ ധീരജ് ഡൊമിനികിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന സി പി എം ഗുണ്ടകളാണ് അകാരണമായി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനുശേഷം കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളെ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകരായ വിഷ്ണു ദാസിനെയും ,വിഷ്ണുമണിയേയും പോലീസ് സംരക്ഷണത്തില്‍ ആശുപത്രിയില്‍ നിന്നും സിപിഎം നേതാക്കള്‍ ഇറക്കിക്കൊണ്ടുപോയി. വര്‍ഷങ്ങളായി എബിവിപി ഭരിക്കുന്ന വിവേകാനന്ദ കോളേജില്‍ സംഘര്‍ഷമുണ്ടാക്കി കോളേജിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: