ചെന്നൈ: ശശികലയെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഡോ. സുബ്രഹ്മണ്യന് സ്വാമി ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവുവിനെതിരെ ബഹളം ഉണ്ടാക്കിയെങ്കിലും അതു വേണ്ടിവന്നില്ല. അതിനു മുന്‍പ് ഡോ. സ്വാമി നല്കിയ കേസില്‍ ശശികലയും കൂട്ടരും അകത്തായി.
96 ജൂണ്‍14ന് ജയലളിതക്കും ശശികലക്കും ഇളവരശിക്കും സുധാകരനും എതിരെ അനധികൃത സ്വത്തു കേസ് നല്‍കിയത് തമിഴ്നാട്ടുകാരനായ ഡോ.സുബ്രഹ്മണ്യന് സ്വാമിയാണ്. 91 മുതല്‍ 96 വരെ ജയ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 66 കോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്നായിരുന്നു കേസ്. ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്. 90ല്‍ തനിക്ക് ഒരു സ്വത്തുമില്ലെന്നാണ് ജയ പറഞ്ഞിരുന്നത്.
91ല്‍ 1.89 കോടിയുടെ സ്വത്തുണ്ടാക്കി. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 92ല്‍ സ്വത്ത് 2.60 കോടിയായും 93ല്‍ 5.82 കോടിയായും 94ല്‍ 9.13 കോടിയായും 95ല്‍ 38.21 കോടിയായും ഉയര്‍ന്നു. അന്ന് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ജയ വെറും ഒരു രൂപ മാത്രമാണ് ശമ്പളം വാങ്ങിയിരുന്നത്. ഹര്‍ജിയില്‍ പറയുന്നു.
96 ജൂണ്‍ 21നാണ് അഴിമതി നിരോധന നിയമപ്രകാരം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ജയലളിതയും ശശികലയും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പക്ഷെ ഹൈക്കോടതി പിന്നീട് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എഎസ്പി നല്ലമ്മ നായിഡുവാണ് അന്വേഷിച്ച് കേസ് എടുത്തത്. ജയയുടെ വീടായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ റെയ്ഡ് നടത്തുകയും ചെയ്തു. കേസ് പിന്നീട് കര്‍ണ്ണാടകത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: