പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും താമസിക്കുന്ന മുടക്കുഴ അകനാട് ഉള്ള വീട് സിസി ടിവി ക്യാമറ നിരീക്ഷണത്തില്‍. തനിക്ക് ജീവന് ഭീഷിണിയുണ്ടെന്ന് തോന്നിയതിനാല്‍ സ്വന്തം ചെലവില്‍ വീട്ടില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ജിഷയുടെ മാതാവ് രാജേശ്വരിയുടെ വെളിപ്പെടുത്തുന്നു. വീടിന്റെ നാല് മൂലകളിലും ഹാളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 38,000 രൂപ ഇതിനായി ചെലവിട്ടെന്നാണ് രാജേശ്വരി അടുപ്പക്കാരോട് വെളിപ്പെടുത്തി.
നേരത്തെ കുറുപ്പംപടിയിലെ വട്ടോളിപ്പടിയില്‍ ജിഷകൊല്ലപ്പെട്ട കനാല്‍ പുറമ്പോക്കില്‍ താമസിക്കവേ വീടിന് ചുറ്റും പതുങ്ങി നടക്കുകയും മറ്റും ചെയ്തിരുന്ന ചിലര്‍ ഇപ്പോഴത്തെ താമസസ്ഥലത്തും എത്തിതുടങ്ങിയെന്നും ഇവരുടെ നീക്കങ്ങള്‍ അറിയുന്നതിനാണ് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്നും തനിക്ക് വല്ലാത്ത മരണഭയമുണ്ടെന്നുമാണ് രാജേശ്വരിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.
രണ്ട് വനിത കോണ്‍സ്റ്റബിള്‍മാര്‍ ഇപ്പോഴും ഇവരുടെ സുരക്ഷ ചുമതലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഒരാള്‍ക്ക് ജിഷയുടെ അമ്മയും സഹോദരി ദീപയും തമ്മില്‍ നടന്ന കശപിശക്കിടെ കസേരക്ക് അടിയേറ്റതായും അറിയുന്നു. ഇതിനുപിന്നാലെ രാജേശ്വരിയുടെയും കളക്ടറുടെയും ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 29 ലക്ഷത്തോളം രൂപ പിന്‍വലിച്ചതായും വിവവരാവകാശ രേഖപുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: