മട്ടാഞ്ചേരി: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി ഹാര്‍ബ്ബര്‍ ടെര്‍മിനസിലേയ്ക്ക് വീണ്ടും തീവണ്ടി എത്തുന്നു. നവീകരിച്ച ടെര്മിനസില് നിന്ന് ഏപ്രില്‍ ആദ്യവാരം ഡെമു സര്‍വ്വീസ് തുടങ്ങും. സംസ്ഥാനത്തെ ആദ്യ ഡെമു (ഡീസല്‍ ഇലട്രിക് മള്‍ട്ടിപ്പിള്‍ യുണിറ്റ്) സര്വ്വീസായിരിക്കുമിത്. ഇതിന് പ്രാരംഭമായി ഈയാഴ്ച ടെര്‍മിനസ്സിലേയ്ക്ക് തീവണ്ടി സുരക്ഷാ പരീക്ഷണ സര്‍വ്വീസ് നടത്തും.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ കൊച്ചിക്കാര്‍ക്കുള്ള വിഷു സമ്മാനമാണ് ഹാര്‍ബര്‍ ടെര്‍മിനസ് തീവണ്ടിയുടെ സര്‍വ്വീസ് പുനരാരംഭം. ഒരു വ്യാഴവട്ടത്തിലെറെയായി റെയില്‍വേയുടെ നിരന്തര അവഗണനയില്‍ തകരുകയായിരുന്നു ടെര്മിനസ്്. ജനകീയ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യമായിരുന്നു ഹാര്‍ബര്‍ ടെര്‍മിനസ്സ് നവീകരണവും തീവണ്ടി സര്‍വ്വീസും. കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന്റെ 2015ലെ കൊച്ചി സന്ദര്‍ശനത്തിലെ ഉറപ്പാണ് ഇതോടെ യഥാര്‍ത്ഥ്യമാകുന്നത്. എറണാകുളം സൗത്തില്‍ നിന്ന് വേണ്ടത്ര ഭാരവുമായുള്ള തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുക. തുടര്‍ന്ന് റെയില്‍വേ സുരക്ഷാ വിഭാഗത്തിന്റെ ഉറപ്പ് ലഭിക്കുന്നതോടെ ടെര്മിനസില് നിന്ന് നിത്യേനയുള്ള തീവണ്ടി സര്‍വ്വീസ് തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ് തുറമുഖ നഗരിയിലെ കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ്. കൊച്ചി തുറമുഖത്തെ കയറ്റിറക്കുമതി ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുവാനുള്ള ഗുഡ്സ് യാര്‍ഡും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 1943ല്‍ ഷൊര്‍ണ്ണൂരിലേയ്ക്ക് ആദ്യ തീവണ്ടി സര്‍വ്വീസില്‍ തുടങ്ങി 2000ത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചരക്കുയാത്രാ തീവണ്ടികളടക്കം പ്രതിവാരം 40 ഓളം യാത്രാസര്‍വ്വീസുകള്‍ ഇവിടെ നിന്നും നടത്തിയിരുന്നു. എന്നാല്‍ സര്‍വ്വീസ് ദൂരം നീട്ടികൊണ്ട് ഘട്ടം ഘട്ടമായി ദീര്‍ഘദുര സര്‍വ്വീസുകള്‍ ടെര്‍മിനസിനെ കൈവിട്ടു. 2004 ജൂലൈ 9ന് രാത്രി മണ്ണുമാന്തി കപ്പല്‍ തേവര വെണ്ടുരുത്തി പാലത്തില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള ബലക്ഷയത്തെ തുടര്‍ന്ന് പാസഞ്ചര്‍ സര്‍വ്വീസുകളും ഹാര്‍ബ്ബര്‍ ടെര്മിനസ്സിലേയ്ക്കുള്ളവ പൂര്‍ണ്ണമായും ഒഴിവാക്കി. തുടര്‍ന്ന് പുതിയ റെയില്‍പാലം നിര്‍മ്മിച്ചുവെങ്കിലും നിരന്തര അവഗണന ടെര്‍മിനസിനെ ഉണര്‍ത്തിയില്ല.
കേന്ദ്ര ഭരണമാറ്റമാണ് ഹാര്‍ബ്ബര്‍ ടെര്‍മിനസിന് പുതുജീവനെകിയത്. എറണാകുളം സൗത്തില്‍ നിന്നുള്ള റെയില്‍വേ ലൈന്‍ നവീകരണമടക്കം ടെര്മിനസ്സിനെ നവീകരിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കുന്നത്. പ്രാരംഭ ഘട്ടമായുള്ള പാസഞ്ചര്‍ സര്‍വ്വീസിനൊപ്പം ഹാര്‍ബര്‍ ടെര്‍മിനസിനെ സബര്‍ബെന്‍ തീവണ്ടി’ കേന്ദ്രമാക്കുവാനും റെയില്‍വേ ആലോചിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: