അങ്കമാലി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ടെല്‍ക്കിനെ രക്ഷപ്പെടുത്തി തൊഴിലാളികളെ സംരക്ഷിക്കാന്‍ കെഎസ്ഇബിയുടെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മന്ത്രി എം.എം. മണി. ടെല്‍ക്ക് സന്ദര്‍ശനത്തിനു ശേഷം ടെല്‍ക്ക് അധികൃതരോടും തൊഴിലാളികളോടും യൂണിയന് പ്രതിനിധികളോടും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതുമൂലം നിരവധി പൊതു മേഖല സ്ഥാപനങ്ങള്‍ നശിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇങ്ങനെ ടെല്‍ക്ക് നശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ഇബി കൂടതല്‍ ട്രാന്‍സ്ഫോര്‍മകള്‍ക്ക് ഓഡര്‍ നല്‍കുന്നതിനും ടെല്‍ക്കിന് പ്രാഥമിക പരിഗണന നല്‍കുന്നതിനും ആലോചിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.
കെഎസ്ഇബിക്ക് ഇതുവരെ 600 ഓളം ട്രാന്‍സ്ഫോമറുകള്‍ നല്‍കിയിട്ടുണ്ട്. ഈ ട്രാന്‍സ്ഫോമറുകള്‍ ഉള്‍പ്പടെ കെഎസ്ഇബിയുടെ എല്ലാ ട്രാന്‍സ്ഫോമറുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ ടെല്‍ക്കിനെ ഏല്‍പ്പിക്കുവാനും ആലോചിക്കുന്നുണ്ട്. ഏത് തരത്തിലും പൊതുമേഖല സ്ഥാപനങ്ങളെയും അതിലെ തൊഴിലാളികളെയും സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റെതെന്നും മന്ത്രി വ്യക്തമാക്കി.
ടെല്‍ക്ക് ചെയര്മാന് എന്‍.സി. മോഹനന്, മാനേജിംഗ് ഡയറക്ടര്‍ ബി. പ്രസാദ് തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: