കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തില്‍ എല്ലാ വീടുകളിലും വൈദ്യുതിയെത്തി. അടുത്ത മാര്‍ച്ചോടെ കേരളത്തെ ആദ്യ സമ്പൂര്‍ണ വൈദ്യൂതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് തൃക്കാക്കരയിലും പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. പി. ടി. തോമസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 3,49780 രൂപ ചെലവഴിച്ചാണ് മണ്ഡലത്തില്‍ വൈദ്യുതിയില്ലാത്ത വീടുകളില്‍ അത് എത്തിക്കാന്‍ ശ്രമം നടത്തിയത്.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നഗരസഭാ അധ്യക്ഷ കെ. കെ. നീനു അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സി. സുരേഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി. തോമസ് എംഎല്‍എ സമ്പൂര്‍ണ വൈദ്യൂതീകരണ പ്രഖ്യാപനം നടത്തി. എഡിഎം സി. കെ. പ്രകാശ്, ചീഫ് എഞ്ചിനീയര്‍ സി. വി. നന്ദന്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ക്രിസ്റ്റി കെ. ഏബ്രഹാം എന്നിവര്‍ ആശസംകളര്പ്പിച്ചു.
മണ്ഡലത്തില്‍ വൈദ്യൂതീകരണത്തിനായുള്ള 65 വൈദ്യുതി കണക്ഷനുകളില്‍ 25 ഓവര്‍ഹെഡ് കണക്ഷനും 40 വെതര്‍ പ്രൂഫുമാണ്. ഇതില്‍ 38 ബിപിഎല്‍ കുടുംബങ്ങളും ഉള്‍പ്പെടുന്നു. പുതിയ കണക്ഷനുവേണ്ടി 290 മീറ്റര്‍ ലൈന്‍ നിര്‍മിച്ചു. ലക്ഷ്യം നേടാന്‍ സഹകരിച്ച ഉദ്യോഗസ്ഥര്‍, കരാറുകാര്‍, തൊഴിലാളികള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ക്ക് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സി. സുരേഷ്കുമാര്‍ നന്ദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: