കൊച്ചി: ദേശീയ സംസ്ഥാന പാതകളില്‍ മദ്യവില്പനകടകള് പ്രവര്‍ത്തിപ്പിക്കരുതെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത ആവശ്യമാണെന്നും ഇതു സംബന്ധിച്ച് വിവാദങ്ങളിലേക്കില്ലെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്.
കോടതി ഉത്തരവ് വൈന്‍, ബിയര്‍ പാര്‍ലറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും ബാധകമാണോയെന്ന വിഷയത്തില്‍ നിയമജ്ഞര്‍ തന്നെ രണ്ടു തട്ടിലാണ്. ഇതു സംബന്ധിച്ച് വ്യക്തതയ്ക്കായാണ് കോടതിയെ സമീപിച്ചത്. സൂപ്രീം കോടതിയില്‍ നല്കിയ കേസില്‍ ഉറച്ചു നില്ക്കുക എന്ന സമീപനം സര്‍ക്കാരിനില്ല.
ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: