തിരുവനന്തപുരം : ഔദ്യോഗിക കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്മാരെ ചെകിട്ടത്തടിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്. എന്നാല്‍ ജനാധിപത്യവും ബ്യൂറോക്രസിയും തമ്മില്‍ നടത്തുന്ന സഹകരണാത്മകമായ ഭരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തിന് മുകളില്‍ കയറാന്‍ ബ്യൂറോക്രസി ശ്രമിച്ചാല്‍ ആ പല്ല് പറിക്കുമെന്നാണ് പ്രസംഗിച്ചത്. അതിന്റെ അര്‍ത്ഥം ബ്യൂറോക്രസി ജനാധിപത്യത്തിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഉറപ്പുവരുത്തുമെന്നാണ്. ഇത് ഏതൊരു ജനാധിപത്യ ഭരണത്തിന്റേയും എക്കാലത്തേയും ലക്ഷ്യമാണെന്ന് സുധാകരന് അറിയിച്ചു.
ഗുരുവായൂര്‍ മമ്മിയൂരില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ നിറഞ്ഞ വേദിയിലാണ് പ്രസംഗിച്ചത്. വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു.
എന്നാല്‍ ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായ കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്, കേരള എന്‍ജിഒഎ, കെഎസ്എ, രജിസ്ട്രേഷന് വകുപ്പ് പെന്‍ഷണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് എന്നീ നാല് സംഘടനകളുടെ പേരിലാണ് കരണത്തടി പ്രസ്താവന കാണുവാനിടയായത്. എഞ്ചിനീയറിംഗ് സംഘടനയുടെ പ്രസ്താവന സിപിഐ യുമായി ബന്ധപ്പെടുത്തിയാണ് ഒരു പത്രം നല്‍കിയത്.
പല പ്രമുഖ പത്രങ്ങളിലും 2016-2017 ല്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം (142%) ചെലവഴിച്ചത് മരാമത്ത് വകുപ്പാണെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഏതാണ്ട് 5000 കോടി രൂപയുടെ മരാമത്ത് പണികള്‍ കിഫ്ബി വഴി ചെയ്യാന്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: