കൊച്ചി: മലയാളത്തിലെ പല എഴുത്തുകാരും ദേശവിരുദ്ധരായ ഇസ്ലാമിക മതമൗലിക സംഘടനകളുടെ വിരുന്നുണ്ണുന്നവരാണെന്ന് വിമശര്‍നം. പ്രമുഖ എഴുത്തുകാരുടെ പേരും പ്രവൃത്തിയും വിശദീകരിച്ച് പ്രമുഖ നോവലിസ്റ്റ് സി. അഷ്റഫാണ് തുറന്നെഴുത്തു നടത്തിയത്. അഭിപ്രായങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിതുറക്കുകയാണ്.
‘സാഹിത്യ വിമര്‍ശം’ ദ്വൈമാസികയിലെഴുതിയ കേരളം രാജ്യദ്രോഹികളുടെ മാതൃഭൂമിയെന്ന ലേഖനത്തില്‍ ഐക്യ കേരളത്തിന്റെ 60 വര്‍ഷം വിമര്‍ശന വിധേയമാക്കുന്നു. മദനിയെ മഹാത്മജിയോടു തുലനം ചെയ്ത് സഖാവ് ഇഎംഎസ് തുടങ്ങിയ ‘പൈശാചികവല്ക്കരണ’ത്തിന്റെ ഏറ്റവും പുതിയ അവസ്ഥയാണ് ഇസ്ലാമികവല്‍ക്കരണം ലക്ഷ്യമിട്ടു തുടങ്ങിയ ഖിലാഫത്തിന്റെ 95ാം വര്‍ഷത്തില്‍ കനകമലയില്‍ നിന്ന് ഐഎസ് പ്രവര്‍ത്തക സംഘത്തെ അറസ്റ്റു ചെയ്തതെന്നു നിരീക്ഷിക്കുന്ന ലേഖനം മലയാള സാഹിത്യ രംഗത്തെ കള്ളനാണയങ്ങളെ തൊലിയുരിയുന്നു. തൃശൂരില്‍ നിന്ന് സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി സി. കെ. ആനന്ദന് പിള്ളയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് സാഹിത്യ വിമര്‍ശം. 2017 ജനുവരി- ഫെബുവരി ലക്കത്തിലാണ് ലേഖനം.
”സാഹിത്യകാരന്മാര്, രാഷ്ട്രീയ പാര്‍ട്ടികള്‍, മതങ്ങള്‍, പത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, ദളിത് സംഘടനകള്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംഘടനകള്‍ ഇങ്ങനെ സമൂഹത്തിന്റെ അടിസ്ഥാന ധര്‍മ്മം നിര്‍വഹിക്കേണ്ടവരെല്ലാം രാജ്യദ്രോഹ കിരാതകലയാല് ആവേശിക്കപ്പെട്ട ചരിത്രമാണ് ഐക്യകേരളത്തിന്റെ 60 വര്‍ഷ,”മെന്ന് അഷ്റഫ് നിരീക്ഷിക്കുന്നു.
അഷ്റഫിന്റെ വിലയിരുത്തല്‍ ഇങ്ങനെ: ”മതമൗലിക സംഘടനകള്‍ വച്ചുവിളമ്പിയ വിരുന്നിലേക്ക് ആര്ത്തിപ്പണ്ടാരങ്ങളെപ്പോലെ സാഹിത്യകാരന്മാര് ചാടിവീണു.” എഴുത്തുകാരില്‍ ഇസ്ലാമിക മതമൗലിക സംഘടനകളുടെ ചൂണ്ടക്കൊളുത്തില്‍ കുടുങ്ങിയത് ചെറുകഥാകൃത്ത് കെ. പി. രാമനുണ്ണിയാണ്.
”മത്സ്യങ്ങളിലെ മണ്ണുണ്ണിയായ വായംപൊത്തിയെ” പോലെ രാമനുണ്ണി ചൂണ്ടയില്‍ കൊത്തി. ‘സിവിക് ചന്ദ്രന് ദേശവിരുദ്ധരുടെ രക്തപാനം മധുരതര’മായി തോന്നി എന്ന് ചൂണ്ടിക്കാണിക്കുന്ന അഷ്റഫ്, എംടി, സുഗതകുമാരി, ആനന്ദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരൊഴികെ എഴുത്തുകാരില്‍ 90 ശതമാനവും ദേശവിരുദ്ധരുടെ വിരുന്നുശാലയിലെ നിത്യസന്ദര്‍ശകരായി.
”മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മതഭീകര സംഘടനകളും ദേശവിരുദ്ധ സ്വഭാവത്തില്‍ സഖ്യകക്ഷികളായതിനാല്‍ സാഹിത്യകാരന്മാര് കോളടിച്ചു. വേദികളിലെ സ്വീകരണത്തിന്റെയും മാദ്ധ്യമ വിരുന്നിന്റെയും നിരന്തരമായ ഗള്‍ഫ് യാത്രകളുടെയും സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമായി മാറിമാറി സഞ്ചരിക്കുന്ന സൗഭാഗവാന്മാരായി സാഹിത്യകാരന്മാര് മാറി.”
”ഗള്‍ഫിലെ മലയാളി സംഘടനകളെല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും മതമൗലിക സംഘടനകളുടെയും ബ്രാഞ്ചുകളാണ്.
ഇതിനുദാഹരണമാണ്, ഇവരുടെ ആശയലോകത്തോട് ചേര്‍ന്നു നില്‍ക്കാത്തതിനാല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് ഇന്നേവരെ ഗള്‍ഫില്‍ നിന്ന് ഒരു പുരസ്കാരവും നല്‍കിയിട്ടില്ല.”
”ദേശവിരുദ്ധന്മാരുടെ പറുദീസയില്‍ വാണ സാഹിത്യകാരന്മാര്ക്ക് ഇരട്ട പ്രതിഫലം കിട്ടി. മതസംഘടനകളില്‍ നിന്നു കിട്ടിയതിനു പുറമേ, മാര്‍ക്സിസ്റ്റു പാര്‍ട്ടി വക അനവധി പുരസ്കാരങ്ങള്‍. ഒപ്പം മാര്‍ക്സിസ്റ്റ് മാര്‍പ്പാപ്പ സഖാവ് ബേബി തിരുമേനിയുടെ വക പ്രത്യേക അനുഗ്രഹങ്ങളും. ഇവയ്ക്കെല്ലാം പുറമേ, മതഭീകര സംഘടനകള്‍ ഒരുക്കിക്കൊടുക്കുന്ന മാതൃഭൂമി വാരിക വഴിയുള്ള എഴുത്തു പ്രശസ്തി.
ഇവ മൂന്നും ചേര്‍ന്നതോടെ രാജ്യദ്രോഹികളുടെ പറുദീസയിലെ മലയാള സാഹിത്യകാരന്മാര് അങ്ങ് കൊഴുത്തു വളര്‍ന്നു.”
നോബല്‍ സമ്മാനലിസ്റ്റെന്ന കള്ള വാര്‍ത്ത പ്രചരിപ്പിച്ച ‘ജനാബ് ആന്‍ഡ് സഖാവ് സച്ചിദാനന്ദന്’, ‘ജൂനിയര്‍ ഖലീല്‍ ജിബ്രാന് മിസ്റ്റര്‍ പി. കെ. പാറക്കടവ്’, ‘അടയ്ക്കക്കര്ഷകന് സക്കറിയ’, ‘ദുര്‍ബല കവി ഗോപീകൃഷ്ണന്’, പി. സുരേന്ദ്രന്, ബി. രാജീവന്, ജെ. ദേവിക, ടി. ടി. ശ്രീകുമാര്‍, ജെ. രഘു, ഭാസുരേന്ദ്ര ബാബു തുടങ്ങിയവര്‍ അഷ്റഫിന്റെ കര്‍ശന വിമര്‍ശനങ്ങള്‍ക്കു വിധേയരാകുന്നു. ഹിഗ്വിറ്റ എഴുതിയതിലൂടെ രാജ്യദ്രോഹികളാല്‍ നിന്ദിക്കപ്പെട്ട എന്‍. എസ്. മാധവന് കേരളത്തിലെത്തിയതോടെ ദേശവിരുദ്ധരുടെ പറുദീസയില്‍ പ്രവേശിച്ചെന്ന് ലേഖനം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: