ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ജനവിധി ഇന്ന്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളും ഇന്ന് പോളിംഗ് ബൂത്തിലെത്തും. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. വിവിധ പാര്‍ട്ടികളിലെ 837 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മാര്‍ച്ച് 11ന് മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനൊപ്പമാണ് ഉത്തരാഖണ്ഡിലെയും കൗണ്ടിംഗ്.
യുപിയിലെ രണ്ടാംഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും. പതിനൊന്ന് ജില്ലകളിലെ 67 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. 2.28 കോടിയിലേറെ വോട്ടര്‍മാരാണ് രണ്ടാംഘട്ട മണ്ഡലങ്ങളിലുള്ളത്. 721 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് അടക്കമുള്ള നേതാക്കള്‍ രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നു. ബിജെപിയും ബിഎസ്പിയും 67 സീറ്റുകളിലും സമാജ്വാദിപാര്ട്ടി 51 മണ്ഡലങ്ങളിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: