ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല കോടതിയില്‍ കീഴടങ്ങാനായി ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
പോയസ് ഗാര്‍ഡനില്‍ നിന്ന് രാവിലെ പതിനൊന്നുമണിയോടെ പുറപ്പെട്ട ശശികല ജയലളിതയുടെ സ്മാരകത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. റോഡുമാര്‍ഗമാണ് ശശികല ബെംഗലൂരുവിലേയ്ക്ക് പോകുന്നത്. കേസിലെ കൂട്ടുപ്രതിയും ബന്ധുവുമായ ഇളവരശ്ശിയും ശശികലയ്ക്ക് ഒപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കീഴടങ്ങാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ശശികല കോടതിയില്‍ കഴടങ്ങാനായി ബംഗളൂരുവിലേയ്ക്ക് പുറപ്പെട്ടത്. ജസ്റ്റിസ് പിസി ഘോഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കീഴടങ്ങാന്‍ സാവകാശം തേടിയുള്ള ശശികലയുടെ ഹര്‍ജി തള്ളിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: