കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് പക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനം ബഹിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ഇടത് പക്ഷം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് അബ്ദുള്‍ മന്നന് നേരെയാണ് അക്രമമുണ്ടായത്.
നിയമസഭയില്‍ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷിതമില്ലാതെ എങ്ങനെയാണ് സഭയില്‍ പങ്കെടുക്കുകയെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് നേപാള്‍ മഹാതോ ചോദിച്ചു. നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സഭയില്‍ എത്തി ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണ് വേണ്ടതെന്ന് ഇടത് പക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. സഭയില്‍ പങ്കെടുക്കാതെ ഭരണപക്ഷത്തിന് സൗകര്യമൊരുക്കില്ലെന്നും ഇടത് നേതാവ് പറഞ്ഞു.
സ്പീക്കറുടെ പക്ഷപാതപരമായ നടപടികള്‍ക്കെതിരെ നിയമസഭയിലേയ്ക്ക് കോണ്‍ഗ്രസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ ഗവര്‍ണര്‍ കെ.എന്‍. തീവാരിയെ കണ്ട് പാരതി നല്‍കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച സഭയില്‍ വച്ച് മാര്‍ഷല്‍മാരാണ് അദ്ദേഹത്തെ വെളിയിലേയ്ക്ക് തള്ളിയത്. ഇതിനെത്തുടര്‍ന്ന് ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം കോണ്‍ഗ്രസ് എംഎല്‍എമാരും സുരക്ഷാ ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: