കണ്ണൂര്‍: മദ്രസാതലം മുതല്‍ സംസ്ഥാനതലം വരെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ഇസ്ലാമിക കലാമേളയുടെ മേഖലാതല മത്സരങ്ങള്‍ ജില്ലയിലെ അഞ്ച് മേഖലകളിലായി ഫെബ്രുവരി 18, 19 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 718 മദ്രസകളില്‍ നിന്നായി 117000 വിദ്യാര്‍ത്ഥികളും നാലായിരം അധ്യാപകരും പങ്കെടുത്ത മദ്രസാതല മത്സരത്തിന് ശേഷം 41 റെയിഞ്ചുകളില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച് ഒന്നാം സ്ഥാനക്കാരായ സര്‍ഗ പ്രതിഭകളാണ് അഞ്ച് മേഖലകളിലായി 83 ഇനങ്ങളില്‍ മാറ്റുരക്കുന്നത്. പയ്യന്നൂര്‍, കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി എന്നീ മേഖലകളായാണ് മത്സരം നടക്കുന്നത്. 18ന് വൈകീട്ട് ഏഴിന് പയ്യന്നൂര്‍ മേഖല മാട്ടൂര്‍ തെക്കുമ്പാട് മദ്രസയില്‍ അസീസ് തായിനേരിയും കണ്ണൂര്‍ മേഖലാ കക്കാട് മദ്രസയില്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പി.കമാല്കുട്ടിയും തളിപ്പറമ്പ് മേഖല കരിമ്പം ഹിലാല്‍ നഗറില്‍ പ്രസ്ക്ലബ് സെക്രട്ടറി എന്‍.പി.സി.രഞ്ജിത്തും തലശ്ശേരി മേഖലാ പാനൂര്‍ നജാത്തില്‍ സുന്ദര്‍ ചിറക്കലും ഇരിട്ടി മേഖലാ തൊട്ടിപ്പാലം മദ്രസയില്‍ കെ.പി.എ.റഹീമും ഉദ്ഘാടനം ചെയ്യും. 18ന് വൈകുന്നേരം നാലിന് അഞ്ച് മേഖലകളിലും വിളംബരറാലികളും ബൈക്ക് റാലികളും നടക്കും. 18ന് കാലത്ത് പത്ത് മുതല്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും രാത്രി എട്ടിന് ബുര്‍ദ്ദാ മജ്ലീസ് മത്സരവും നടക്കും. 19ന് കാലത്ത് എട്ട് മുതല്‍ കലാസാഹിത്യ മത്സരങ്ങള്‍ മൂന്ന് വേദികളിലായി നടക്കും. 19ന് വൈകീട്ട് ആറിന് സമാപനസമ്മേളനം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ മാണിയൂര്‍ അബ്ദുറഹിമാന് ഫൈസി, അബ്ദുസമദ് മുട്ടം, അബ്ദുശുക്കൂര് ഫൈസി പുഷ്പഗിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: