ന്യൂദല്‍ഹി: പൈലറ്റുമാരുടെ സമരത്തിനെതിരേ എയര്‍ ഇന്ത്യ മാനേജുമെന്റ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ദല്‍ഹി ഹൈക്കോടതിയിലാണു ഹര്‍ജി ഫയല്‍ ചെയ്തത്. പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമെന്നു ദല്‍ഹി ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ മാനേജുമെന്റിന്റെ നീക്കം.
തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ സമരം ഒത്തുത്തീര്‍പ്പാക്കാന്‍ നിരവധി അവസരങ്ങള്‍ മാനേജ്മെന്റ് പൈലറ്റുമാരിക്ക് നല്‍കിയെങ്കിലും സമരക്കാര്‍ പ്രശ്നം ഒത്തുത്തീര്‍പ്പാക്കാന്‍ സമരക്കാര്‍ തയ്യാറായില്ലെന്ന് കാണിച്ചാണ് എയര്‍ ഇന്ത്യയുടെ അഭിഭാഷകന് ലളിത് ഭാസിന് കോടതിയില്‍ നോട്ടീസ് നല്‍കിയത്.
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിനെ തുടര്‍ന്ന് ഇരു കമ്പനികളിലെയും പൈലറ്റുമാര്‍ക്കും തുല്യപരിഗണനയാണ് നല്കാന് തീരുമാനിച്ചത്. രാജ്യന്തര സര്‍വീസുകള്‍ക്കായി വാങ്ങാന്‍ കരാര്‍ നല്‍കിയിരുന്ന ഡ്രീംലൈനര്‍ ബോയിങ്ങ് 787 വിമാനങ്ങള്‍ പറത്തുന്നതിനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് എയര്‍ ഇന്ത്യന്‍ പൈലറ്റുമാരുടെ അവകാശവാദം മാനേജ്മെന്റ് നിരാകരിച്ചതാണ് പൈലറ്റുമാരുടെ സമരത്തിനിടയാക്കിയത്.
അതിനിടെ സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ജൂണ്‍ ഒന്നു വരെ നീട്ടി. ഈ മാസം 25 വരെയാണ് റദ്ദാക്കല്‍ പ്രഖ്യാപിച്ചിരുന്നത്. സമരം മൂലം എയര്‍ ഇന്ത്യയുടെ നഷ്ടം 250 കോടി കവിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: