കണ്ണൂര്‍: ഏഴിമല നാവിക അക്കാമദി പരിസരത്തെ വീടുകളിലെ കിണറുകള്‍ മലിനമായതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. നാവിക അക്കാദമിയില്‍ നിന്നുള്ള മാലിന്യം സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും കുടിവെള്ളം മലിനമാകുന്നതിനും കാരണമാകുന്നതായി കാണിച്ചാണ് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് മുമ്പാകെ നാട്ടുകാര്‍ പരാതി നല്‍കിയത്. ഇതുമൂലം പ്രദേശത്ത് ജനജീവിതം ദുസ്സഹമാവകുകയാണെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ക്കും നാവിക അക്കാദമി കമാന്റന്റിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കമ്മീഷന് നിര്‍ദേശം നല്കി.
പോലീസ് അതിക്രമം സംബന്ധിച്ച് ലഭിച്ച ഒരു പരാതിയില്‍ വിശദമായി അന്വേഷണം നടത്താനും കമ്മീഷന് നിര്‍ദേശിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 53 പരാതികള്‍ പരിഗണിച്ചതില്‍ 10 എണ്ണത്തിന് പരിഹാരമായി. പുതുതായി ലഭിച്ച ആറ് പരാതികള്‍ അടുത്തമാസം 22 ന് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന് സെക്രട്ടറി കുമാരി സുധയും സിറ്റിംഗിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: