കണ്ണൂര്‍: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിനെക്കുറിച്ചും എംപ്ലോയബിലിറ്റി സെന്ററിനെക്കുറിച്ചു പുറത്തുവന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ കണ്ടെത്തി അവ നികത്തുന്നതിനായി ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ അനുബന്ധ സ്ഥാപനമായാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദേ്യാഗാര്‍ത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് നൈപുണ്യ പരിശീലനം നല്കി ജോലിക്ക് പ്രാപ്തരാക്കി അവരെ സ്വകാര്യ മേഖലയിലേത് ഉള്‍പ്പെടെയുളള ഒഴിവുകളിലേക്ക് ഉദേ്യാഗദായകരുടെ മുന്‍പാകെ എത്തിക്കുകയാണ് എംപ്ലോയബിലിറ്റി സെന്റര്‍ ചെയ്യുന്നത്.
എംപ്ലോയബിലിറ്റി സെന്ററിലേത് ആജീവനാന്ത രജിസ്ട്രേഷനാണ്. ആ നിലയില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന് പുതുക്കാനെത്തുന്ന ഉദേ്യാഗാര്ത്ഥിയെ വട്ടം കറക്കിയെന്ന റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വന്നിട്ടില്ലാത്തതിനാല്‍ പഴയ രീതിയില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. രജിസ്ട്രേഷന് പുതുക്കാന്‍ എത്തുന്നവരെ അകാരണമായി തിരിച്ചു വിടാറില്ലെന്നും ഉദേ്യാഗാര്ത്ഥികളോട് മാന്യമായ രീതിയില്‍ തന്നെയാണ് ഇടപെടാറുളളതെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: