മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കുറ്റക്കാരായവരെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് സഹകരണ ബാങ്ക് കേന്ദ്ര ആഫീസ് ഉപരോധിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ സിപിഎം-കോണ്‍ഗ്രസ് ഭരണസമിതികള്‍ നയിക്കുന്ന പത്തു ബാങ്കുകള്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നു. ഈ ബാങ്കുകളില്‍ പണക്കാരായ ഒരുപറ്റം ആള്ക്കാര് സാധാരണക്കാരന്റെ പേരില്‍ കൊള്ള നടത്തുകയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാതെ പ്രതികളെ സംരക്ഷിക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ പോലീസ് തയ്യാറാകണം.
സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അഴിമതിക്ക് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്നത് സിപിഎം ആണ്.
സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്ക് സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട്. അതാണ് മാവേലിക്കരയില്‍ അഴിമതി വ്യക്തമായിട്ടും ഭരണസമിതിയെ പിരിച്ചു വിടാത്തത്. സിപിഎം നിലപാടുകള്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഈ ഭരണസമിതിയെ പിരിച്ചു വിട്ട് തട്ടിപ്പു നടത്തിയവരെ അറസ്റ്റു ചെയ്യണം.
ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് എം.ടി. രമേശ് പറഞ്ഞു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുമഠം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ്പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, അനില്‍വള്ളികുന്നം, സംസ്ഥാന കൗണ്‍സില്‍ അംഗം മധുചുനക്കര, സെക്രട്ടറി അഡ്വ. എ.വി. അരുണ്‍, കെ.വി. അരവിന്ദാക്ഷന്, കൃഷ്ണകുമാര്‍ കുന്നം, പ്രദീപ് കുറത്തികാട്, ജയശ്രീ അജയകുമാര്‍, എസ്. രാജേഷ്, പി.കെ. ഗോപാലകൃഷ്ണ കുറുപ്പ്, എം.ഒ. ചെറിയാന്, പീയൂഷ്, സുജിത്ത്.ആര്. പിള്ള, ഹരികുമാര്‍, വിജയകുമാര്‍, ശ്യാംകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: