കണ്ണൂര്‍: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോള്‍പമ്പ് തൊഴിലാളികള്‍ നടത്തി വരുന്ന സമരം മൂന്നുദിവസം പിന്നിട്ടതോടെ ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇന്ധനം ലഭിക്കാത്തതു കാരണം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാനാവാതെ ജനം ദുരിതത്തിലായി. സമരം സ്വകാര്യബസ്സുകളുടെ സര്‍വ്വീസിനേയും ബാധിച്ചു. ഒട്ടുമിക്ക റൂട്ടുകളിലും ഭാഗികമായി മാത്രമേ ഇന്നലെ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയുളളൂ. ഇന്ന് ഇന്ധന ക്ഷാമം രൂക്ഷമാവുന്നതോടെ സ്വകാര്യ ബസ്സോട്ടം പൂര്‍ണ്ണമായും നിലയ്ക്കും. സമരവുമായി ബന്ധപ്പെട്ട് ഇന്നലെ തൊഴിലാളി നേതാക്കളുമായി ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദ് ചര്‍ച്ച നടത്തി. ഇന്ന് ഇരുവിഭാഗങ്ങളുമായി സമരം അവസാനിപ്പിക്കാന്‍ കലക്ടര്‍ ചര്‍ച്ച നടത്തും. ജില്ലയില്‍ പെട്രോളും ഡീസലും ലഭിക്കാതായതോടെ നിരവധി പേര് മാഹിയിലെ പെട്രോള്‍ പമ്പുകളെ ആശ്രയിച്ചു. ഇതു കാരണം മാഹിയിലെ പമ്പുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: