വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ നിന്നുള്ള 27 പേര് അടങ്ങുന്ന പ്രതിനിധി സംഘം ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ രണ്ട് സംഘങ്ങളായാണ് ഇന്ത്യയില്‍ എത്തുക.
ബംഗളൂരു, ഹൈദരാബാദ്, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ നടകുന്ന സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കും. ഇന്ത്യ- യുഎസ് ബന്ധം വളര്‍ത്തിയെടുക്കാന്‍ ഈ സന്ദര്‍ശനം ഏറെ ഉപകാരപ്രദമാവുമെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്തേജ് സര്‍ണ അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായകമാവും.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നത്. ദല്‍ഹിയിലും ഹൈദരാബാദിലെ ആസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കുന്നതിനായാണ് 19 പേരടങ്ങുന്ന സംഘം എത്തുന്നത്. ഫെബ്രുവരി 20 മുതല്‍ 25 വരെയാണ് പരിപാടി. ഇതിനോടനുബന്ധിച്ച് സര്‍ക്കാരുമായും ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങളുമായും, രാഷ്ട്രീയപ്രവര്‍ത്തകരുമായും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും.
മറ്റ് എട്ടുപേര്‍ പവര്‍ഫുള്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റി ചെയര്മാന് ബോബ് ഗുഡ്ലാറ്റെയുടെ നേതൃത്വത്തില്‍ ന്യൂദല്‍ഹി, ബംഗളൂരു സന്ദര്‍ശനത്തിനായാണ് എത്തുന്നത്. 20 മുതല്‍ 23 വരെയാണ് ഇവരുടെ സന്ദര്‍ശനം. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: