ന്യൂദല്‍ഹി: തായ്വാനില് നിന്നുള്ള പാര്‍ലമെന്ററി സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. ഈയാഴ്ചയാണ് തായ്വാന് പാര്‍ലമെന്ററി സംഘം ഇന്ത്യയിലെത്തുന്നത്. 2016ലെ പാര്‍ലമെന്ററി സൗഹൃദ ഫോറത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ സന്ദര്‍നം.
എന്നാല്‍ ഇന്ത്യയുടെ ‘തായ്വാന് കാര്‍ഡ് കളി’ ‘തീ കൊണ്ടുള്ള കളി’യാണെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയുടെ വണ്‍ ചൈന നയത്തെ ഇന്ത്യ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷൂങ് വാര്‍ത്താലേഖകരോട് പറഞ്ഞു.
തായ്വാനെ അനുകൂലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തായ്വാനുമായി ഏതെങ്കിലും രാജ്യം നയതന്ത്രപരമായോ രാഷ്ട്രീയ പരമായോ ബന്ധപ്പെടുന്നത് ചൈനയ്ക്ക് ഇഷ്ടമല്ല. തായ്വാനെ തങ്ങളുടെ ഭാഗമായിട്ടാണ് ചൈന കാണുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലിയുടെ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തിലാണ് തീ കൊണ്ട് കളിക്കരുതെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തായ്വാനും ഇന്ത്യയും തമ്മില്‍ ഉന്നതതല സന്ദര്‍ശനം പതിവില്ല. പിന്നെയെന്താണ് ഇപ്പോള്‍ പാര്‍ലമെന്ററി സംഘത്തെ ക്ഷണിക്കാന്‍ കാരണമെന്നും ചൈന ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: