കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് പക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനം ബഹിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ഇടത് പക്ഷം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് അബ്ദുള്‍ മന്നന് നേരെയാണ് അക്രമമുണ്ടായത്.
നിയമസഭയില്‍ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പീക്കറുടെ പക്ഷപാതപരമായ നടപടികള്‍ക്കെതിരെ നിയമസഭയിലേയ്ക്ക് കോണ്‍ഗ്രസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ ഗവര്‍ണര്‍ കെ.എന്‍. തീവാരിയെ കണ്ട് പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: