കോട്ടയം: വേനല്‍ച്ചൂടില്‍ കളകളും കണ്ടല്‍ കാടുകളും വരണ്ടുണങ്ങിയതോടെ പാടശേഖരങ്ങളിലും റബ്ബര്‍ തോട്ടങ്ങളിലും തീപ്പിടിത്തം പതിവാകുന്നു. പരിമിതികള്‍ ഏറെയുള്ള അഗ്നിശമന സേനയാകട്ടെ ഇതോടെ നെട്ടോട്ടത്തിലായി. തീയണയ്ക്കാന്‍ ആവശ്യമായ ജലലഭ്യതയാണ് സേനയെ ഏറെ കുഴയ്ക്കുന്നത്. പ്രധാനജലാശയങ്ങളെല്ലാം വറ്റിവരണ്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. നിലവില്‍ ജലവിതരണ വകുപ്പിനെ ആശ്രയിച്ചാണ് ജലം ശേഖരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ നിരവധി പാടശേഖരങ്ങളിലും തോട്ടങ്ങളിലുമാണ് തീ പടര്‍ന്നുപിടിച്ചത്. ഒരേ സമയംതന്നെ വിവിധയിടങ്ങളില്‍ തീപിടിത്തമുണഅടായാല് സേനാംഗങ്ങള്‍ നന്നേ കഷ്ടപ്പെടേണഅടിവരും. ജലശേഖരണത്തിന്റെ കുറവും അത്യന്താധുനിക വാഹനങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധി സൃഷിടിക്കും. ഇതുമൂലം എല്ലായിടത്തും ഒരുപോലെ എത്തിച്ചേരാന്‍ സാധിക്കുന്നില്ല. വേനല്‍ കടുത്തതോടെ ഒരുസ്ഥലത്തെ തീയണച്ച് എത്തുമ്പോള്‍ പിന്നാലെ അടുത്ത വിളിയെത്തുന്ന സ്ഥിതിയാണെന്നാണ് അഗനിശമന സേനാവിഭാഗം പറയുന്നത്.
ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ ചെറുതും വലുതുമായി അഞ്ഞൂറോളം തീപിടിത്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. കോട്ടയം നഗരത്തില്‍ തന്നെ കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പതോളം തീപിടിത്തങ്ങളുണ്ടായി. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലാണ് തീപിടിത്തം രൂക്ഷമാകുന്നത്. കോടിമത, നാഗമ്പടം, മാങ്ങാനം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, നീണ്ടൂര്‍, മാന്നാനം, കുമരകം, വൈക്കം, പാലാ, പള്ളിക്കത്തോട്, കൂരോപ്പട തുടങ്ങിയ പ്രദേശങ്ങളില്‍ തീപിടിത്തം പതിവാണ്. കാടുപിടിച്ച തരിശുനിലങ്ങള്‍, പാടശേഖരങ്ങള്‍, റബര്‍ തോട്ടങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയിടങ്ങളിലാണ് അഗ്നിബാധ ഉണ്ടാകുന്നത്.
വേനല്‍ കനത്തതോടുകൂടി പാടശേഖരങ്ങളിലും റബര്‍ തോട്ടങ്ങളിലുമാണ് കൂടുതലായും തീപിടിത്തമുണ്ടാകുന്നത്. പുകവലിക്കുന്നവര്‍ അലക്ഷ്യമായി എറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്നാണ് ഭൂരിഭാഗം സ്ഥലങ്ങളിലും തീ പടരുന്നത്. റബര്‍ തോട്ടങ്ങളിലെ കരിയിലകള്‍ കൂടിക്കിടക്കുന്നതാണ് തീ വളരെ വേഗം പടരാന്‍ കാരണമാകുന്നത്. ചിലയിടങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ബോധപൂര്‍വം തീയിടുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം കുമരകം ഒന്നാം കലുങ്കിന് സമീപം വടക്കേകിഴി മുട്ടത്തുശ്ശേരി പാടശേഖരത്ത് വന്‍അഗ്നിബാധ ഉണ്ടായി. വൈദ്യുതി ലൈനുകള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് തീ പാടശേഖരത്തേക്ക് പടരുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്തെ തെങ്ങുകള്‍ ഉള്പ്പെടെയുള്ളവത്തി നശിച്ചു. കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ഇല്ലിക്കല്‍ കവലയില്‍ പെട്രോള്‍ പമ്പിന് സമീപവും മുണ്ടുചിറയ്ക്കല്‍ പറമ്പിലും, കോട്ടയം മെഡിക്കല്‍ കോളേജിന് സമീപവും തീപിടിത്തമുണ്ടായി. ഇവിടെ തീയിട്ട ചപ്പുചവറുകളില്നിന്നാണ് തീ പടര്‍ന്നത്.
ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷനില്‍ രണ്ട് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരെണ്ണം കേടായതു മൂലം ഉപയോഗത്തിലില്ല. വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്. വേനല്‍ക്കാലമായതോടെ പലപ്പോഴും ദര്ലഭ്യമുണ്ട്. അടുത്തുള്ള കനാലുകളില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ചെളി പായല്‍ എന്നിവ മൂലം ഇവിടുത്തെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ സാഹചര്യവും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: