ഇടുക്കി: വെള്ളിയാമറ്റം പഞ്ചായത്തില്‍ പൊതുശ്മശാനം നിര്മ്മിച്ചിതിന്റെ പേരില്‍ വ്യാപക അഴിമതി നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിജിലന്‍സ് വിഭാഗം അന്വേഷിക്കണമെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദ്ദേശം നല്കി. നിയമം പാലിക്കാതെയാണ് പൊതുശ്മശാനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി അരലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും വെള്ളം ലഭ്യമായിട്ടില്ല.
40 ലക്ഷം രൂപ വകകൊള്ളിച്ചാണ് രണ്ട് വര്‍ഷം മുമ്പ് ശ്മശാന നിര്‍മ്മാണം ആരംഭിച്ചത്. ശ്മശാനം തുറന്ന് കൊടുക്കാന്‍ കഴിയാത്തത് നിയമം പാലിക്കാതെ നിര്‍മ്മാണം നടത്തിയതിനാലാണ്.
വീഴ്ചകള്‍ ഇങ്ങനെ: ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് കരാറുകാരനെ ഏല്‍പ്പിച്ച ജോലി കാരണം കൂടാതെ അക്രഡിറ്റഡ് ഏജന്‍സിക്ക് കൈമാറി.പഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ സ്വീകരിച്ച് ബിനു രാജു കരാര്‍ ഏറ്റെടുത്ത് അരലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല കോസ്റ്റ്ഫോര്‍ഡ് എന്ന ഏജന്‍സിക്ക് കൈമാറിയത്. കാരാറുകാരന് നിര്‍മ്മാണ ജോലികള്‍ ചെയ്തുകൊണ്ടിരിക്കെ ഈ ജോലികള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചത് പഞ്ചായത്ത് ഭരണവകുപ്പിന്റെ ഉത്തരവുകളുടെ ലംഘനമാണ്.
നിര്‍വ്വഹണഏജന്‍സിയായ കോസ്റ്റ്ഫോര്‍ഡിന് അനുകൂലമായ രീതിയില്‍ വ്യവസ്ഥകളുണ്ടാക്കി കരാര്‍ ഒപ്പുവച്ചു. വിശദമായ പഠനങ്ങളില്ലാതെ പദ്ധതി നടപ്പാക്കി.ചെയ്യാത്ത പ്രവര്‍ത്തികള്‍ക്ക് ബില്‍ നല്കി. മാത്രവുമല്ല ചുറ്റുമതില്‍ നിര്‍മ്മാണം, പൂന്തോട്ട നിര്‍മ്മാണം, ചിതാഭസ്മം ശേഖരിക്കുന്നതിനുള്ള ടാങ്ക് ,ശ്മശാന ആവശ്യത്തിനായുള്ള വെള്ളത്തിന്റെ സംവിധാനം എന്നിവയുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
ചുറ്റുമതില്‍ നിര്‍മ്മിക്കാതെയാണ് ഉപകരണങ്ങള്‍ ശ്മശാനത്തില്‍ വാങ്ങ
ിയത്. ചുരുക്കിപ്പറഞ്ഞാല്‍ 40 ലക്ഷം വകകൊള്ളിച്ചുള്ള പദ്ധതി അടിമുടി അഴിമതിയാണെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: