എരുമേലി: റേഷന്‍ വിതരണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് ചീനിമരത്തെ 81-ാം നമ്പര്റേഷന് കട സസ്പെന്റു ചെയ്ത സംഭവത്തില്‍ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ പരാതിക്കാരുടെ മൊഴിയെടുത്തു.
കഴിഞ്ഞ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ കടയിലെ സാധനങ്ങളുടെ വിതരണത്തില്‍ കാട്ടിയ വന്‍ ക്രമക്കേടാണ് മുഴുവന്‍ കാര്‍ഡുടമകളുടേയും പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ബിപിഎല്‍ കാര്‍ഡില്‍ സീല്‍ ചെയ്യണമെന്ന് ഉടമകളെ വിശ്വസിപ്പിച്ച് വാങ്ങിയ 150 ഓളം കാര്‍ഡുകള്‍ കടയില്‍ പൂഴ്ത്തിവച്ചായിരുന്നു കൊള്ള.
വ്യാജ പ്രചരണത്തിന്റെ മറവില്‍ റേഷന്‍ കടയില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് തന്നെ വന്‍ തുകക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അടക്കം ബന്ധപ്പെട്ടവര്‍ക്ക് പാണപിലാവ് മഹാത്മ ഗാന്ധി വായനശാല പ്രസിഡന്റ് സുധാകരന് കൊറിയാനകുന്നേല്, സെക്രട്ടറി സജിമോന്‍ മൊട്ടത്തുകുന്നേല് എന്നിവരുടെ നേതൃത്വത്തില്‍ നല്കിയ പരാതിയിലാണ് അധികൃതര്‍ മൊഴിയെടുക്കാന്‍ ഇന്നലെ എത്തിയത്.
രണ്ടു മാസം മുമ്പ് നടന്ന പരിശോധനയില്‍ കടയില്‍ വ്യാപകമായ ക്രമക്കേട് കെത്തിയതിനെ തുടര്‍ന്നാണ് കട സസ്പെന്റ് ചെയ്തതെന്ന് താലൂക്ക് സപ്ലെ ഓഫീസര്‍ എം. പി. ശ്രീലത ‘ജന്മഭൂമി’ യോട് പറഞ്ഞു. റേഷന്‍ കൊള്ള നടത്തിയതിന്റെ പേരില്‍ ചീനിമരത്തെ 81 നമ്പര്‍ കട മൂന്നാം തവണയും, ഇതോടൊപ്പം മറ്റൊരു കടയും സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ബി.പി.എല്‍ അരി, പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, അടക്കം റേഷന്‍ സാധനങ്ങള്‍ മൊത്തമായും മറിച്ചു വില്‍ക്കുകയായിരുന്നുവെന്ന ജനങ്ങളുടെ പരാതിയില്‍ ക െഉടമക്ക് വീണ്ടും ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് പഞ്ചായത്തും പ്രമേയം പാസാക്കി അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതും കൂടി കണക്കിലെടുത്ത് മൊഴിയും ചേര്‍ത്ത് ജില്ല സപ്ലെ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും എന്നാല്‍ റേഷന്‍ കട സസ്പെന് ചെയ്ത സംഭവത്തില്‍ ചിലര്‍ ഫോണില്‍ക്കൂടി ഭീഷണി പ്പെടുത്തുകയാണെന്നും ടി.എസ്.ഒ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: