ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ പിന്തുണയ്ക്കുന്ന് എം.എല്‍എമാരെ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് ഒഴിപ്പിക്കാനുളള തീരുമാനം തമിഴ്നാട് പോലീസ് ഉപേക്ഷിച്ചു.
എംഎല്‍എമാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണിത്.റിസോര്‍ട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഉ്ന്നത പോലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതുവരെ റിസോര്‍ട്ടില്‍ തുടരുമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. ചര്‍ച്ചക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന്മാരും എംഎല്‍എമാരുമായി വാക്കേറ്റവുമുണ്ടായി.
ഇന്നലെ നാലുമണിക്ക് റിസോര്‍ട്ട് ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.റിസോര്‍ട്ടിന് പുറത്ത് കനത്ത പോലീസ് സന്നാഹം തുടരുകയാണ്.എല്‍എല്‍എമാര്‍ തടവില്‍ കഴിയുകയാണെന്ന മധുര എംഎല്‍എ ശരവണന്െ്റ പരാതിയില്‍ പോലീസ് എംഎല്‍എമാരില്‍ നിന്ന് മൊഴിയെടുത്തു.
ശരവണന്റെ പരാതിയില്‍ ശശികലയ്ക്കും പകരക്കാരനും എഐഎഡിഎംകെ നിയമസഭ കക്ഷി നേതാവുമായ എടപ്പാടി പളനി സ്വാമിക്കും എതിരേ പോലീസ് കേസെടുത്തു.ശരവണന് ഡിജിപിക്ക് നല്കിയ പരാതി കൂവത്തൂര്‍ പോലീസിന് കൈമാറുകയായിരുന്നു.മധുര എംഎല്‍എയായ ശരവണന് കഴിഞ്ഞ ദിവസമാണ് ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.എംഎല്‍എമാര്‍ അവിടെ തടവില്‍ കഴിയുകയാണെന്ന് ശരവണന് പറഞ്ഞു.
120 എംഎല്‍എ മാരാണ് റിസോര്‍ട്ടില്‍ കഴിയുന്നത്.ഇവരുടെ ചെലവിനായി ലക്ഷങ്ങളാണ് ചെലവാക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ജയലളിത പിരിച്ചുവിട്ട ദിനകരനെയും ഡോ.വെങ്കിടേഷിനെയും ശശികല ഇന്നലെ തിരച്ചെടുത്തു. ബന്ധുവായ ദിനകരനെ എഐഎഡിഎംകെ യുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: