തിരുവനന്തപുരം: സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വാശ്രയ കോളേജുകളില്‍ നിന്ന് ദിനംപ്രതി പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തിനു ശേഷം സ്വാശ്രയ കോളേജിനെതിരെയുള്ള വികാരം സര്‍ക്കാര്‍ മാനിക്കണം. സ്വാശ്രയ കോളേജുകളോടുള്ള സര്‍ക്കാര്‍ നയം മാനേജ്മെന്റിനെ സഹായിക്കുന്നതാണ്.
ജിഷ്ണുപ്രണോയിയുടെ മരണം അന്വേഷിക്കുന്നസംഘത്തിലെ രണ്ടുപേര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അവരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ ടീമില്‍ ഉള്‍പ്പെടുത്തണം.
സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പ്രശ്നങ്ങള്‍ പഠിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാനും ജനകീയ കമ്മീഷന് രൂപീകരിക്കും. കമ്മീഷന് ചെയര്പേഴ്സന് ജസ്റ്റിസ് ഡി. ശ്രീദേവിയാണ്. ഡോ. മധുസുദനക്കുറുപ്പ്, എം. ബാലകൃഷ്ണന്, നന്ദകുമാര്‍ ഐഎഎസ്, റ്റി.വി. ജയമണി , അഡ്വ. എസ്. മനു, ഡോ.ബി.ആര്. അരുണ്‍, അഡ്വ. അഞ്ജനദേവി,എ. വിനോദ്, ഡോ. രഞ്ചിത്ത് കെ.കെ, കാവാലം ശശികുമാര്‍, ദീപാ സുമേഷ്, ഡോ.വി.ബി. വിജയകുമാര്‍ (സിസിഐഎം മെമ്പര്‍), അഡ്വ.ആര്.വി. ശ്രീജിത്ത് എന്നിവരാണ കമ്മീഷന് അംഗങ്ങള്‍.
എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യംരാജിന്റെ നേതൃത്വത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വാഹന പ്രചാരണജാഥ സംഘടിപ്പിക്കും. 20 മുതല്‍ മാര്‍ച്ച് 10 വരെ നടക്കുന്ന വാഹനജാഥ കേരളത്തിലെ എല്ലാ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളും കേന്ദ്രീകരിച്ചായിരിക്കും നടക്കുക. കാസര്‍ഗോഡ് എല്‍ബിഎസ് കോളേജ് പരിസരത്ത് വച്ചാണ് ഉദ്ഘാടനം നടക്കുക. സമാപന സമ്മേളനം മാര്‍ച്ച് 10 ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: