തൃശൂര്‍: വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ച പാമ്പാടി നെഹ്റു എന്‍ജിനീയറിങ്ങ് കോളജ് വെള്ളിയാഴ്ച തുറക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ കോളജില്‍ പ്രവേശിപ്പിക്കില്ല. പരാതി സെല്‍ രൂപീകരിക്കും. പിടിഎ പുനഃസംഘടിപ്പിക്കും. കളക്ടര്‍ ഡോ.എ കൗശികന് അറിയിച്ചു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് അടക്കം അഞ്ചു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യും.
കൃഷ്ണദാസിനെ ചെയര്മാന് സ്ഥാനത്തു നിന്നു നീക്കും. പകരം മാനേജ്മെന്റ് ട്രസ്റ്റികൃഷ്ണകുമാറിനെ ചെയര്‍മാനാക്കും. വിദ്യാര്‍ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. യൂണിയന് സ്ഥാപിതമാകുംവരെ 15 അംഗ സ്റ്റുഡന്റ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി. സമരം ചെയ്ത വിദ്യാര്‍ഥികളോടു പ്രതികാര നടപടിയുണ്ടാകില്ല.
നഷ്ടപ്പെട്ട അറ്റന്റന്‍സ് പുനഃസ്ഥാപിക്കും. കോളജിനെതിരെ കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. കോളജ് കൈവശംവച്ച വനംഭൂമി തിരിച്ചുപിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: