കൊച്ചി: ഭവന വായ്പയ്ക്ക് അമിത പലിശ ഈടാക്കുന്ന എറണാകുളം ജില്ലാ സഹകരണ ബാങ്ക് പൂട്ടണമെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) സംസ്ഥാന സെക്രട്ടറി കെ. ജി. പുരുഷോത്തമന്. ദേശസാല്‍കൃത ബാങ്കുകളില്‍ ഭവന വായ്പയ്ക്ക് 8.5% പലിശനിരക്കാണ്. സഹകരണ ബാങ്കുകളില്‍ ഇത് 15.5%. വീട് വയ്ക്കാന്‍ വായ്പയെടുക്കുന്ന പാവപ്പെട്ടവര്‍ക്ക് ഇതു മൂലം കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
ദേശസാല്‍കൃത ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണെന്നിരിക്കെ, സഹകരണ ബാങ്കുകളില്‍ യാതൊരു നിബന്ധനകളുമില്ലാതെ കോടികള്‍ നിക്ഷേപിക്കുന്നു. കളളപ്പണക്കാര്‍ക്ക് പണം നിക്ഷേപിക്കാനുളള ഇടത്താവളമാണ് ഇന്ന് സഹകരണ ബാങ്കുകള്‍. പാവപ്പെട്ടവരെ കൊളളയടിക്കുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം കണ്ടു കെട്ടി, കേന്ദ്ര ഗവണ്മെന്റ് സഹകരണ ബാങ്കുകളെ ഏറ്റെടുക്കണമെന്നും കെ. ജി. പുരുഷോത്തമന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: