കൊച്ചി: ചരിത്രവും സംസ്കാരവും ഇഴചേര്‍ന്ന് നില്ക്കുന്ന മട്ടാഞ്ചേരിയുടെ മണ്ണില്‍ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ക്കായി മ്യൂസിയവും ഒരുങ്ങുന്നു. ഡച്ച് കൊട്ടാരം, പരദേശി സിനഗോഗ്, ജൂതപ്പളളി ഇങ്ങനെ മട്ടാഞ്ചേരിയിലെ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍. ചരിത്രമ്യൂസിയം വരുന്നതോടെ ഇതിന്റെ കുറവ് നികത്തപ്പെടും.
5000 വര്‍ഷം പഴക്കമുളള ശിലായുഗ ആയുധങ്ങള്‍, 3000 വര്‍ഷം പഴക്കമുളള നന്നങ്ങാടികള്‍, വിക്ടോറിയന്‍ കാലഘട്ടത്തിലുളള ഫര്‍ണ്ണിച്ചറുകള്‍, നവീന ശിലായുഗത്തിലെ ശില്പങ്ങളും പാത്രങ്ങളും, ലോഹയുഗത്തിലെ വസ്തുക്കള്‍ തുടങ്ങി പുരാവസ്തുക്കളുടെ മികച്ച ശേഖരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കഥകളി, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാ ചമയങ്ങള്‍, ആദിവാസികളുടെ പരമ്പരാഗത വാദ്യോപകരണങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.
സന്ദര്‍ശകര്‍ക്ക് ഇവ അടുത്തറിയാനും വാദ്യോപകരണങ്ങള്‍ വായിച്ചു നോക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടാകുമെന്ന് ആന്റിക് മ്യൂസിയം എം. ഡി മെല്വിന് സിമേതി പറഞ്ഞു. ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന് വെളളിയാഴ്ച മ്യൂസിയം ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: