കൊച്ചി: ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. അതേ സമയം സിബിഐയുടെ അഭിഭാഷകന് ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ അഞ്ചിന് സിബിഐ കോടതി പിണറായി വിജയന് വിജയനുള്‍പ്പടെയുള്ളവരെ പ്രതികളാക്കി നല്കിയ കുറ്റപത്രം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ അടക്കം നല്കിയ റിവിഷന്‍ ഹര്‍ജിയാണ് പരിഗണനക്ക് വരുന്നത്.
ഇക്കഴിഞ്ഞ 13ന് കേസ് വന്നപ്പോള്‍ ഹര്‍ജി പരിഗണിക്കുന്നത് ഇനിയും വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനക്ക് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: