തിരുവനന്തപുരം:കോളേജ് അധികൃതരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് മാര്‍ത്താണ്ഡം മരിയ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കൊല്ലം കുണ്ടറ സ്വദേശിയുമായ വിപിന്‍ മനോഹരന് (19) ആണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.
ഹോസ്റ്റല്‍ മുറിയിലിരുന്ന് മദ്യപിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ വിപിനെ മാനസികമായി പീഡിപ്പിച്ചെന്നും ഫൈനായി 25,000 രൂപ ഈടാക്കിയിരുന്നെന്നും സഹപാഠികള്‍ ആരോപിക്കുന്നു. എന്നാല്‍ വിപിന്‍ മദ്യപിച്ചിട്ടില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്. ഇതിന് മനംമടുത്താണ് വിപിന്‍ ആത്മഹത്യ ചെയ്തെന്ന് സഹപാഠികള്‍ ആരോപിക്കുന്നു.
അതിനിടെ വിപിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: