കുണ്ടറ: ഇളമ്പള്ളൂര്‍ കുളപ്ര വാര്‍ഡിലെ കട്ടക്കമ്പനിക്കെതിരെയാണ് ജനകീയ പ്രക്ഷോഭവുമായി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള കുളപ്ര ക്ഷേത്രത്തിനുസമീപമാണ് ചെളിക്കട്ട കമ്പനി. ചെളിയുടെ ദൗര്‍ലഭ്യംമൂലം കിണര്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന മണ്ണും ചെളിയും ഉപയോഗിച്ചാണ് ഇവിടെ കട്ടനിര്മാണം നടത്തുന്നത്.
കെമിക്കല്‍ സാന്നിധ്യം കൂടുതലുള്ള കിണറ്റിലെ ചെളി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചൂളയ്ക്ക് തീയിടുമ്പോള്‍ ഉയരുന്ന പുക രൂക്ഷഗന്ധത്തോടെ പടരുന്നതാണ് പ്രശ്നത്തിന് കാരണമായത്, പരിസരവാസികള്‍ക്കും ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്കും ശ്വാസംമുട്ടലും തലകറക്കവും ചൊറിച്ചിലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികളും പ്രായം ചെന്നവരും ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ആര്‍എസ്എസ് ബിജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കട്ടകമ്പനിക്കെതിരെ സംഘടിച്ചത്.
കിണറ്റിലെ ചെളി ഉപയോഗിച്ച് കട്ട നിര്‍മ്മിച്ച് ചൂളയ്ക്ക് തീയിടുമ്പോള്‍ മാംസാവശിഷ്ടങ്ങള്‍ അഴുകിയ രീതിയിലുള്ള ദുര്‍ഗന്ധമാണ് പരിസരങ്ങളില്‍ വ്യാപിക്കുന്നത്. ഇതുമൂലം ആഹാരം കഴിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കട്ടച്ചൂളയ്ക്ക് തീയിടുന്നത് നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. ചൂളയ്ക്കെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: