പത്തനാപുരം: പിറവന്തൂര്‍ കുരിയോട്ടുമല എഞ്ചിനീറിങ് കോളേജില്‍ എസ്എഫ്ഐയും കെഎസ്യുവും തമ്മില്‍ ഏറ്റുമുട്ടി ആറ് പേര് ആശുപത്രിയില്‍. യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലെത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തികൊണ്ടിരിക്കവേ കോളേജിന്റെ പുറത്തുന്നുമെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
പ്രചരണത്തിന്റെ ഭാഗമായി കൊടിമരങ്ങളും ഫ്ളക്സുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ അംജിത്ത്, അനന്തു, വിഷ്ണു എന്നിവര്‍ക്കും കെഎസ്യു പ്രവര്‍ത്തകരായ സാജുഖാന്‍, യദുകൃഷ്ണന്, മനു എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ആശുപത്രിയില്‍ വെച്ചും വാക്കേറ്റമുണ്ടായി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കലാലയങ്ങളില്‍ പുറത്തുനിന്നെത്തുന്നവരെ വിലക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: