ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിം ജോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ചാരവനിതയെയും പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമയാണ് രണ്ടാമത്തെ ചാരവനിത അറസ്റ്റിലായ വിവരം പുറത്തുവിട്ടത്.
ഇന്തോനേഷ്യന്‍ പാസ്പോര്‍ട്ടുള്ള വനിതയെയാണ് പുലര്‍ച്ചെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് വിയറ്റ്നാം പാസ്പോര്‍ട്ടുള്ള ചാരവനിതയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് ക്വലാലം പൂര് കോടതിയില്‍ ഹാജരാക്കും.
അതേസമയം ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് ഇന്‍സ്പെക്ടര്‍ അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് സംഭവം. 45 കാരനായ കിം ജോംഗ് നാമിനെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് രണ്ടു സ്ത്രീകള്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ട് പേരും ഒരു ടാക്സിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഉത്തരകൊറിയന്‍ ഭരണകൂടം അയച്ച ചാരവനിതകളാണ് നാമിനെ കൊലപ്പെടുത്തിയതെന്ന് ദക്ഷിണകൊറിയ വീണ്ടും ആരോപിച്ചു. കിം ജോംഗ് ഉന്നിനെ എതിര്‍ത്തിരുന്നയാളാണ് നാം എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. .കിം ജോങ് നാമിനെ വധിച്ചതിന് പിന്നില്‍ സഹോദരന് കിം ജോങ് ഉന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ കിം ജോങ് നാമിന്റെ മൃതദേഹം വിട്ട് നല്‍കണമെന്ന ആവശ്യം മലേഷ്യന്‍ സര്‍ക്കാര്‍ തള്ളി. നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മലേഷ്യ പ്രതികരിച്ചു.
കിം ജോങ്് നാമിന്റെ കൊലപാതകുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ചാരവനിത പിടിയിലായതിന് പിന്നാലെയാണ് മൃതദേഹം വിട്ട് തരണമെന്ന ആവശ്യവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്.
എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും മലേഷ്യ പ്രതികരിച്ചു. അതിനിടെ ഉത്തരകൊറിയന്‍ സംഘം മലേഷ്യയില്‍ എത്തി. കിം ജോങ്് നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയില്‍ തുടരുന്ന സംഘം തുടര്‍ നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം കൊലപാതകം സംബന്ധിച്ച് നിഗൂഡത തുടരുകയാണ്. തിരക്കേറിയ കൊലാലംമ്പൂര്‍ വിമാനത്താവളത്തില്‍ ആളുകള്‍ക്ക് ഇടയില്‍ കിം ജോങ്് നാമിനെ ആക്രമിച്ചതെങ്ങനെ എന്ന സംശയം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: