പാട്ന: ബീഹാർ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ലഹരി ഉപയോഗം കുറയ്ക്കാൻ സർക്കാർ കർശന നടപടി എടുക്കുന്നു. സംസ്ഥാനത്ത് മദ്യം നിരോധിച്ചെങ്കിലും സർക്കാർ ജീവനക്കാർ പുറത്ത് പോയി മദ്യ ഉപയോഗിക്കരുതെന്നാണ് പുതിയ നിർദ്ദേശം.
കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ബിഹാറില്‍ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കിയത്.
പൊതു സ്ഥലത്ത് മദ്യപിക്കുന്നവര്‍ക്ക് എട്ട് വര്‍ഷം വരെയാണ് തടവ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് സമ്ബൂര്‍ണ്ണ മദ്യ നിരോധനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: