ലാഹോര്‍ : രാജ്യം വിടുന്നതിന് പാക്കിസ്ഥാന് തനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ജമാ അത്ത് ഉദ്ദവ നേതാവ് ഹാഫീസ് സെയീദ്. രാജ്യ സുരക്ഷയ്്ക്ക് താന്‍ ഇതുവരെ വെല്ലുവിളിയൊന്നും ഉയര്‍ത്തിയിട്ടില്ലെന്നും, ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും രാജ്യം വിടാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് സെയീദ് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന് കത്തെഴുതി.
പാക്ക് സര്‍ക്കാര്‍ കഴിഞ്ഞമാസമാണ് സയീദ് ഉള്‍പ്പെടെ 37 പേര്‍ക്ക് രാജ്യം വിടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. സയീദിനൊപ്പം നിരവധി ജെയുഡി പ്രവര്‍ത്തകര്‍ക്കെതിരേയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജെയുഡി നേതാക്കളായ അബ്ദുല്ല ഉബൈദ്, സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന് ആബിദ്, ഖാസി കാസിഫ് നിയാസ് എന്നിവര്‍ക്കും വലക്കുണ്ട് ഇവരെയെല്ലാം ഒരേ വീട്ടിലാണു തടങ്കലിലാക്കിയിരിക്കുന്നത്. ദേശീയ താത്പ്പര്യ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പഞ്ചാബ് നിയമമന്ത്രി റാണ സനൗള്ള അറിയിച്ചു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫീസ് സെയീദ്. ജനുവരി 30നാണ് സയീദിന് രാജ്യം വിടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: