ബെംഗളൂരു; ഭാരതം സ്വന്തമായി വികസിപ്പിച്ച സാരസ് എന്നചെറുയാത്ര വിമാനം വീണ്ടും പൊടിതട്ടിയെടുക്കുന്നു. 14 പേര്‍ക്ക് കയറാന്‍ കഴിയുന്ന വിമാനം ട്രയല്‍ നടത്തിയിരുന്നതാണ്. 2009ല്‍ ഒരു പരിശോധനപ്പറക്കലിനിടെ ഇരട്ട എന്ജിന് വിമാനത്തിന് തീപിടിച്ച് തകര്‍ന്ന് മൂന്നു പേര് മരിച്ചതോടെ വിമാനപദ്ധതി തന്നെ മരവിപ്പിച്ചിരുന്നു. 29 വര്‍ഷം മുന്‍പ് തുടങ്ങിയ പദ്ധതിയായിരുന്നു ഇത്.
സാരസം എന്നാല്‍ കൊക്ക് എന്നാണര്‍ഥം. പഴയ പദ്ധതി പുനരവലോകനം ചെയ്ത് കുഴപ്പങ്ങള്‍ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടുപോകാനാണ് മോദി സര്‍ക്കാര്‍ ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലിന് നല്കിയ നിര്‍ദ്ദേശം. ചെറു എയര്‍സ്ട്രിപ്പുകള്‍ വരെ ഉപയോഗിക്കാനും വിദൂര ഗ്രാമങ്ങളെപ്പോലും വിമാനയാത്രവഴി ബന്ധിപ്പിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് പത്തോ ഇരുപതോ പേര്‍ക്കിരിക്കാവുന്ന ധാരാളം വിമാനങ്ങള്‍ വേണം.അതിനാണ് സാരസിന്റെ തെറ്റുകുറ്റങ്ങള്‍ മാറ്റിയെടുക്കുന്നത്.
വ്യോമസേന ഇത്തരം15 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച് മുഴുവന്‍ അനുമതികളും വാങ്ങി വിമാനം ഇറക്കാന്‍ മൂന്നു വര്‍ഷം വേണ്ടിവരും.50 മുതല്‍ 60 പേര്‍ക്ക് വരെ കയറാന്‍ കഴിയുന്ന വിമാനം നിര്‍മ്മിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: