കൊല്‍ക്കത്ത: പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ സിപിഎം തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വടക്കന്‍ കൊറിയ, വെനിസ്വല, ഹംഗറി എന്നീ രാജ്യങ്ങളാണ് ഇതിന് വേണ്ട ധനസഹായം ചെയ്തു കൊടുക്കുന്നതെന്നും മമത ആരോപിച്ചു. മാവോയിസ്റ്റുകളെയും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ പത്രം വാഷിംഗ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് മമത സിപിഎമ്മിനെതിരെ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. സിപിഎം തനിക്ക് വധശിക്ഷ വിധിച്ചുകഴിഞ്ഞതായും അഭിമുഖത്തില്‍ മമത പറയുന്നു.
അതേസമയം ഇന്ത്യയുടെ സാമ്പത്തികഉദാരീകരണത്തിനുള്ള ഏറ്റവും വലിയ തടസ്സമായി മമതയെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റ് സൈമണ്‍ ദെനിയര് വിശേഷിപ്പിച്ചു. ഒരു ചെറിയ പ്രാദശിക പാര്‍ട്ടിയുടെ നേതാവാണെങ്കിലും മമത പ്രധാനമന്ത്രിയെക്കാള്‍ ശക്തയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അടുത്തിടെ കൊല്‍ക്കത്ത സന്ദര്‍ശിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും മമതയെ പുകഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: