തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ ദുരുപയോഗം കുട്ടികളില്‍ ഒറ്റപ്പെടല്‍, പഠനത്തില്‍ ശ്രദ്ധക്കുറവ്, മന്ദത, വിഷാദരോഗം, നിരാശ, ഉത്കണ്ഠ തുടങ്ങിയവയുണ്ടാക്കുമെന്ന് യുണിസെഫ് കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് സുഗതാ റോയ്.
സൈബര്‍ ഭീകരവാദം, ഉള്‍പ്പെടെയുള്ളവയില്‍ കുട്ടികളെ ഇരകളാക്കാനുള്ള സാധ്യത വളരെ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. യുനിസെഫിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആന്റ് ഡിജിറ്റല്‍ ഫോര്‍ ചില്‍ഡ്രന്‍സ് എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ കേരളം പിന്നിലാണെങ്കിലും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. ഭാരതത്തില്‍ 54 ശതമാനം കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോള്‍ കേരളത്തില്‍ 50 ലക്ഷത്തോളം കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: