ആലപ്പുഴ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന മന്ത്രി എം.എം. മണിയെ ഇന്നലെ രാവിലെ 11.30ന് ഡിസ്ചാര്‍ജു ചെയ്തു. അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങി. ഇന്നുമുതല്‍ ഓഫീസില്‍ പോയിത്തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകവെ ബുധനാഴ്ച രാത്രി 11.30നാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
മന്ത്രിയെ അനുഗമിച്ചിരുന്ന പോലീസ് സംഘം അദ്ദേഹത്തെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിപി കുറവും ഇസിജിയില്‍ വ്യത്യാസവും കണ്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റി . അദ്ദേഹത്തിന് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: