ആലപ്പുഴ: ഭക്ഷ്യഭദ്രദാ നിയമം നടപ്പാക്കുമ്പോള്‍ റേഷ് വ്യാപാരികള്‍ക്ക് വേതനം ലഭ്യമാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്നുമുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പുസമരം ആരംഭിക്കും. ഇതിന്റെ ഭാഗമായി 20ന് കടകളടച്ച് സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാന ബജറ്റില്‍ റേഷന്‍ വ്യാപാരികളുടെ വേതനത്തിന്റെ തുകയും കമ്മീഷന് കുടിശ്ശികയും ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ മാര്‍ച്ച് മൂന്നുമുതല്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട യാതൊരു പരിപാടികളുമായും സഹകരിക്കാതെ നിസ്സഹകരണ സമരവും തുടങ്ങുമെന്ന് സംസ്ഥാന റേഷന്‍ വ്യാപാരി സംയുക്ത സമിതി തീരുമാനിച്ചു.
ജില്ലയിലെ ആറു താലൂക്കുകളിലും 20ന് കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഭരണിക്കാവ് മോഹനന് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ ആര്. രാധാകൃഷ്ണന്, ജോസ് കാവനാട്ട്, വി.എസ്. ശിവന്, ജില്ലാ നേതാക്കളായ ബി. ഉണ്ണികൃഷ്ണപിള്ള, പി.ആര്. രാജേന്ദ്രന്, ഹരിഭവനം കുട്ടന്‍പിള്ള, അന്‍സാരി, ശശിധരന് നായര്‍, വിശ്വനാഥപിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: