എരമല്ലൂര്‍: ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന മദമിളകിയതിനെ തുടര്‍ന്ന് മരത്തില്‍ തളച്ചിട്ട് ആറു ദിവസമായി. നാട്ടുകാര്‍ ഭീതിയില്‍ കഴിയുന്നു. അരൂര്പാവുമ്പായില് ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് തൃശൂരില്‍ നിന്നും കൊണ്ടുവന്ന ആനയ്ക്കാണ് മദപ്പാടുണ്ടായപ്പോള് ക്ഷേത്ര മൈതാനിയില്‍ തളച്ചിട്ടിരിക്കുകയാണ്. ഉത്സവം കഴിഞ്ഞ് ആറ് ദിവസമായിട്ട് ആനയെ ഇവിടെ നിന്നും കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കൂച്ച് വിലങ്ങ് അഴിച്ചാല്‍ ആന വിരണ്ടോടി കുഴപ്പമുണ്ടാക്കുമെന്ന ഭയപ്പാടിലാണ് പാപ്പാന്മാര്. ആന തളച്ച സ്ഥലത്തിന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അരൂര്‍ നഗരമാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മദമിളകിയ ആനയെ ഇവിടെ നിന്നും ഉടനെ മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: