അടിമാലി: പള്ളിവാസലില്‍ വനവാസിയുടെ നടപ്പുവഴി കെട്ടിയടച്ച് ഭൂമാഫിയ മതില്കെട്ടിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നിജസ്ഥിതി മനസിലാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ഉദ്യോഗസ്ഥന് എത്തിയത്.
ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന ചിന്നത്തമ്പിയുടെ നടപ്പുവഴിയാണ് അടച്ചത്. പള്ളിവാസല്‍ പഞ്ചായത്തിന്റെ മൂന്നാം വാര്‍ഡില്‍ 194-ാം നമ്പര്‍ വീട്ടിലാണ് ചിന്നത്തമ്പിയും കുടുംബവും താമസിക്കുന്നത്.
പ്രായമായ ചിന്നത്തമ്പിയ്ക്ക് ആശുപത്രിയില്‍ എത്തണമെങ്കില്‍ പാറക്കെട്ട് കടന്ന് വേണം വെളിയിലെത്താന്‍. എറണാകുളം സ്വദേശി സന്തോഷാണ് ഏതാനം നാളുകള്‍ക്ക് മുമ്പ് ഭൂമി വാങ്ങിയത്.
ഭൂമാഫിയക്കാര്‍ ശക്തരായതിനാല്‍ ചിന്നത്തമ്പി പരാതി പോലും നല്‍കിയിരുന്നില്ല. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പരാതി നല്കാന് ഭയമാണെന്നും ജീവന് ഭീഷണി ഉണ്ടെന്നുമാണ് ചിന്നത്തമ്പി ഉദ്യോഗസ്ഥനോട്
പറഞ്ഞത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ വന്ന ഉദ്യോഗസ്ഥനും തയ്യാറായില്ല. ഉടന്‍ തന്നെ സംഭവത്തില്‍ റിപ്പോര്‍ട്ട് എസ്പിയ്ക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം. താന്‍ ഇവിടെ ചത്ത് കിടന്നാലും ആരും അറിയില്ലെന്നും എത്രയും വേഗം നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിന്നത്തമ്പി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: